മകളുടെ സ്കൂളിലേക്ക് മീറ്റിങ്ങിനു പോയ അച്ഛൻ അവിടെ ഉണ്ടായിരുന്ന ടീച്ചറെ കണ്ടു ഞെട്ടി.

അച്ഛാ എന്നാണ് സ്കൂളിൽ മീറ്റിംഗ് വരാൻ മറക്കരുത് കേട്ടോ. ഐശ്വര്യ അച്ഛനെ ഓർമിപ്പിച്ചു. ഞാൻ വരാം മറക്കില്ല. അച്ഛന്റെ ഉത്സാഹത്തിന് കാരണം മറ്റൊന്നായിരുന്നു. ഇന്നലെ സ്കൂളിലേക്ക് മകളെ കൊണ്ടാക്കാൻ പോയപ്പോഴായിരുന്നു അവളുടെ ക്ലാസ് ടീച്ചറെ കണ്ടത് തന്റെ പഴയ രചന തന്നെയായിരുന്നു അത്. ഇനിയൊരിക്കലും കാണരുത് എന്ന് വിചാരിച്ചതായിരുന്നു പക്ഷേ കണ്ടു. തിരിഞ്ഞു നടക്കാൻ തുടങ്ങിയവ രചന വിളിച്ചു. വിനോദ് എന്നെ കാണാതെ പോവുകയാണോ. അല്ല അങ്ങനെയൊന്നുമില്ല. താൻ ഇപ്പോഴും ആ പഴയത് ചിന്തിച്ചിട്ടാണോ എന്നോട് മിണ്ടാതെ നടക്കുന്നത്. അങ്ങനെയൊന്നുമില്ല.

രചന അന്ന് പറഞ്ഞ വാക്ക് ഞാൻ ഇപ്പോഴും മറന്നിട്ടില്ല. അന്ന് ക്ലാസ്സ് കഴിഞ്ഞു പോകുമ്പോൾ നമ്മൾ ഇനി കാണണ്ടേ എന്ന് ചോദിച്ചപ്പോൾ രചന പറഞ്ഞില്ലേ അതിനെ നമ്മൾ എന്തിനാണ് കാണുന്നത് എന്ന്. എനിക്കെന്തൊരു ജനതയെ വളരെ ഇഷ്ടമായിരുന്നു അന്ന് രചന പറഞ്ഞ ആ വാക്കുകൾ എന്നെ ഒരുപാട് തളർത്തി. വിനോദ് ഇപ്പോഴും അതെല്ലാം ആലോചിച്ചിരിക്കുകയാണോ ഇപ്പോൾ വിനോദ് രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനാണ് ആ കാര്യം മറക്കരുത്. രചന ഭർത്താവ് എന്ത് ചെയ്യുന്നു.

അതിന് ഞാൻ വിവാഹം കഴിച്ചിട്ടില്ല. അതെന്തു പറ്റി അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെല്ലടിച്ചു ഇനിയൊരിക്കൽ ആവട്ടെ ഞാൻ എല്ലാം പറയാം. രജനിയെ കാണാനുള്ള ആഗ്രഹം അച്ഛൻ നേരത്തെ തന്നെ സ്കൂളിലേക്ക് എത്തിയിരുന്നു അവിടെ സ്റ്റാഫ് റൂമിൽ രചനയെ കണ്ടു. വിനോദ് വന്നോ എവിടെ ഭാര്യയെ കൊണ്ടുവന്നില്ലേ. രചന ഞാൻ തന്നോട് ഒരു കാര്യം മറച്ചുവെച്ചു ഐശ്വര്യ എന്റെ കുട്ടിയല്ല എന്റെ ചേട്ടന്റെ മകളാണ്. അവർ വിദേശത്ത് ജോലി ചെയ്യുകയാണ് .

ഇവളെ പഠനത്തിന്റെ ആവശ്യത്തിനുവേണ്ടി ഇവിടെ നിർത്തിയതാണ് 6 മാസം ഉള്ളപ്പോൾ നിർത്തിപ്പോയതാണ് അവൾക്ക് ഞാനാണ് അച്ഛൻ. അവളുടെ അച്ഛനെ വല്യച്ചൻ എന്നാണ് വിളിക്കുന്നത്. ഞാനിപ്പോഴും ബാച്ചിലർ തന്നെയാണ് അതിന് താനായിരുന്നു കാരണം തന്നോടുള്ള സ്നേഹം. എന്റെ കാരണവും അത് തന്നെയാണ് അന്ന് വിനോദ് പറഞ്ഞുപോയതിനു ശേഷം ഞാൻ പിന്നീട് ഒരുപാട് ആലോചിച്ച് എന്തൊക്കെയോ മിസ്സ് ചെയ്യുന്നത് പോലെ തോന്നി.

അപ്പോൾ എനിക്ക് മനസ്സിലായി എനിക്ക് തന്നെ വളരെയധികം ഇഷ്ടമായിരുന്നു എന്ന് പിന്നീട് ഞാൻ ഒരുപാട് അന്വേഷിച്ചു പക്ഷേ എനിക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല വീട്ടുകാരോട് ഓരോ കാരണങ്ങൾ പറഞ്ഞ് ഞാൻ കല്യാണം നീട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാൽ ഇപ്പോൾ ജോലി കിട്ടിയ സ്ഥിതിക്ക് എനിക്ക് ഒരു തീരുമാനം എടുത്തേ പറ്റൂ. അപ്പോൾ ഇനിയും ചാൻസ് ഉണ്ട് അല്ലേ വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു. രചനയും അത് കേട്ട് ചിരിച്ചു.