ഇഷ്ടമില്ലാതെ കഴിച്ച വിവാഹം. ഭാര്യയെ വീട്ടിൽ നിർത്തി വിദേശത്തേക്ക് പോയി തിരികെ വർഷങ്ങൾക്ക് ശേഷം എത്തിയപ്പോൾ ഭാര്യയെ കണ്ട് അയാൾ ഞെട്ടി.

അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരമാണ് ഈ അനാഥ പെണ്ണിനെ കല്യാണം കഴിക്കാൻ അയാൾ തയ്യാറായത് പണ്ടെങ്ങോ ഉറപ്പിച്ച വിവാഹം ആയതുകൊണ്ട് എല്ലാവർക്കും സമ്മതം പക്ഷേ അവൾ എന്റെ സങ്കല്പത്തിന് അനുസരിച്ച് ഒരു പെൺകുട്ടിയെ ആയിരുന്നില്ല വിവാഹത്തിന്റെ ആദ്യരാത്രിയിൽ അവൾ കടന്നു വരുമ്പോൾ എനിക്ക് വെറുപ്പായിരുന്നു അവളോട് ആ വെറുപ്പ് പിന്നീട് അങ്ങോട്ട് കൂടുകയേ ഉണ്ടായിരുന്നുള്ളൂ. പലകാര്യങ്ങൾക്കും അവളെ വഴക്ക് പറഞ്ഞു ഒരു പ്രാവശ്യം അവളെ തല്ലുകയും ചെയ്തു അപ്പോഴെല്ലാം ക്ഷമയോടെ സഹിച്ചിരിക്കുന്ന അവളെ ഞാൻ കണ്ടു.

എന്റെ ദേഷ്യത്തിനു മുൻപിൽ അവളുടെ വിഷമങ്ങൾ ഞാൻ കാര്യമാക്കിയില്ല എങ്ങനെയെങ്കിലും അവിടെ നിന്നും പോകണം എന്ന് മാത്രമേ ചിന്തിച്ചുള്ളൂ ഒടുവിൽ അമേരിക്കയിൽ ജോലിക്ക് പോകാനുള്ള ഒരു അവസരം കിട്ടി. എല്ലാവരുടെയും നിർബന്ധപ്രകാരം അവളോട് യാത്ര പറഞ്ഞു ഞാൻ പോയി പിന്നീട് നാട്ടിലേക്ക് വന്നിട്ടുമില്ല അമ്മയുടെയും മരണസമയത്താണ് നാട്ടിലേക്ക് വരാൻ ഇടയായത്. ഞാൻ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയതും അമ്മയുടെ മൃതദേഹത്തിനു മുൻപിൽ കരയുന്ന അവളെ ഞാൻ കണ്ടു. വീട്ടിൽ അച്ഛനും അനിയനും ഭാര്യയും എല്ലാം ഉണ്ടായിരുന്നു.

അവർക്കിടയിൽ അവളും എല്ലാ തിരക്കുകളും കഴിഞ്ഞ് വീട്ടിൽ ഞങ്ങൾ മാത്രമായപ്പോഴാണ് അവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത്. ചായയ്ക്ക് മധുരം ഇല്ല എന്ന് പറഞ്ഞ് അനിയൻ അവളുടെ മുഖത്തേക്ക് ചൂട് ചായ ഒഴിക്കുമ്പോഴും അനിയത്തിയുടെമാല കാണാനില്ല എന്ന് പറഞ്ഞ് അവളെ വഴക്ക് പറയുമ്പോഴും ഒന്നും പറയാതെ മിണ്ടാതെ നിൽക്കുന്ന അവളെ ഞാൻ കണ്ടു. പക്ഷേ എനിക്ക് പ്രതികരിക്കാൻ സാധിച്ചില്ല പോകുന്നതിന്റെ തലേദിവസം അച്ഛൻ എന്നെ വിളിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞു.

മോനെ നീ എനിക്ക് വേണ്ടി ഉപകാരം ചെയ്യണം അവളെഇവിടെനിന്നും ഏതെങ്കിലും അനാഥാലയത്തെ നീ കൊണ്ട് ചെന്ന് ആക്കണം ഇനിയുള്ള കാലമെങ്കിലും അവൾ കുറച്ചു സമാധാനത്തോടെ കഴിയണം നീയും കണ്ടതല്ലേ അവളുടെ ഈ അവസ്ഥ ഇനി ഞാനും കൂടെ പോയാൽ എന്തായിരിക്കും അവളുടെ അവസ്ഥ എന്ന് എനിക്ക് ചിന്തിക്കാൻ വയ്യ നിന്നെ ഞാൻ ഇനി ഒന്നിനും നിർബന്ധിക്കില്ല. മനസ്സിൽ കുറച്ച് തീരുമാനങ്ങൾ എടുത്ത് ഞാൻ അവളോട് പറഞ്ഞു നാളെ പോകാൻ റെഡിയായിക്കോളൂ.

വണ്ടിയിൽ രാവിലെ അവൾ അച്ഛനോട് യാത്ര പറഞ്ഞു കയറിയിരിക്കുമ്പോൾ ഏതെങ്കിലും അനാഥാലയത്തിൽ ആയിരിക്കും കൊണ്ട് ചെന്നാക്കുക എന്ന് അവൾക്കു ഉറപ്പായിരുന്നു. ഒരു വീടിന്റെ മുന്നിലെത്തിയപ്പോൾ അവൾ സ്വയം തയ്യാറെടുക്കുന്നത് ഞാൻ കണ്ടു. വരും നമുക്ക് പോകാം വേണ്ട ചേട്ടൻ ഇവിടെ നിന്നോളൂ ഞാൻ കയറിക്കോളാം. അതിനെ ഞാൻ ഇല്ലാതെ ഈ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുമോ അവൾ ഞെട്ടലോടെ നോക്കി. നിനക്ക് എന്നോട് ക്ഷമിക്കാൻ സാധിക്കുമോ. നിന്നെ ഞാൻ മനസ്സിലാക്കിയില്ല പക്ഷേ ഇനി എനിക്ക് വയ്യ ഒറ്റക്കിങ്ങനെ ജീവിക്കാൻ നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി. ഇനിയെങ്കിലും നമുക്ക് ജീവിക്കാം സന്തോഷത്തോടെ.